ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ബി പ്രകാരമാണ് 10 വര്‍ഷം തടവ്. 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും നല്‍കണം. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വര്‍ഷം തടവും അമ്പതിനായിരം രൂ പിഴയും
ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികൾ എല്ലാവരും ജോലി ചെയ്യണമെന്നാണ് ജയിലിലെ നിയമം. അപകടകാരികൾ, വാർത്താ പ്രാധാന്യമുള്ള കേസുകളിൽപ്പെട്ടവര്‍, സ്ഥിരം കുറ്റവാളികൾ തുടങ്ങിയവരെ പ്രധാന സെല്ലുകള്‍ക്ക് പുറത്തുള്ള ജോലികളിലേക്ക് പരിഗണിക്കാറില്ല.
പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കാണരുത്. വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കപ്പെടുന്ന വസ്തുവായി സ്ത്രീയെ പരിഗണിക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോടൊപ്പം രാഷ്ട്രത്തിന്‍റെ സമ്പത്തായി അവരെ മാറ്റിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെടണം, എങ്കിലേ നീതി കിട്ടൂ എന്നതാണ് നമ്മുടെ നാട്ടുനടപ്പ്. അടികൊണ്ട് ചോരവാർന്ന് ചെരുപ്പു പോലുമിടാതെ പാതിരാത്രിയിൽ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി നിലവിളിച്ച് പരാതി ബോധിപ്പിച്ചാലും പെണ്ണുങ്ങളെ ഭർത്തൃഗൃഹത്തിലേക്ക് തന്നെ ഒത്തുതീർപ്പാക്കി തിരിച്ചു വിടുന്ന സംവിധാനമാണ് പോലീസ് സ്റ്റേഷനുകൾ
എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ... എനിക്കിഷ്ടം സിറ്റി ആയിരുന്നു. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്... നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്‌സ് ചെയ്ത് വെച്ചതല്ലേ
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന പ്രതി കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ചിലര്‍ അതിനെ രാഷ്ട്രീയ മുതലെടുപ്പായി ചിത്രീകരിച്ചുവെന്നും കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം അവൾ സ്വന്തമായി ഒരു വീട് ഉണ്ടാക്കിയിട്ടാൽ ആരുടെയും കാല് പിടിക്കാതെ അവിടെ കഴിയാം. പറയുന്നത്ര ഈസി അല്ലെങ്കിലും അത്തരം മുന്നൊരുക്കങ്ങൾ പെൺകുട്ടികൾ ചെയ്യേണ്ടതുണ്ട്.
ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ടാവും. അതൊക്കെ നോര്‍മ്മലാണ് എന്ന് എന്ന വാദം എന്റെ കുടുംബത്തില്‍തന്നെ കേട്ട ഒന്നാണ്. ഒരു അടിയും നോര്‍മ്മലല്ല, നിസാരമല്ല. മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്താണ് കാര്യം.
വിസ്മയ മരിച്ച ദിവസം രാത്രി പതിനൊന്നരയോടെ മുകളിലെ മുറിയില്‍ നിന്ന് കരച്ചില്‍ കേട്ടിരുന്നു. ഒന്നരയോടെ കിരണിന്റെ മുറിയില്‍ നിന്ന് ശബ്ദം കേട്ടു. മുറിയുടെ കതകില്‍ തട്ടിവിളിച്ചിട്ടും തുറക്കാതായതോടെ തളളിത്തുറക്കുകയായിരുന്നു. അപ്പോള്‍ വിസ്മയ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
സ്ത്രീധനത്തിന്റെ പേരില്‍ തനിക്കെതിരെ വിസ്മയയുടെ കുടുംബം പരാതി നല്‍കുകയാണെങ്കില്‍ 'കഥയടിച്ചിറക്കാം' എന്ന് സഹോദരിയുടെ ഭര്‍ത്താവ് മുകേഷുമായി സംസാരിക്കുന്നതും വിസ്മയയെ വീട്ടില്‍ കൊണ്ടുവിടുന്നതിനിടെ 'വണ്ടിയില്‍ വെച്ച് ഇടക്ക് ഒരെണ്ണം കൊടുത്തു' എന്നും പറയുന്ന ശബ്ദരേഖകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.
കിരണ്‍ വിസ്മയെ ശരീരികമായും, മാനസികമായും നിരന്തരമായി ഉപദ്രവിച്ചതിന്‍റെ തെളിവുകള്‍ പൊലിസിന്‍റെ പക്കലുണ്ടെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രണ്ട് ഭാഗത്തിന്‍റെയും വാദം കേട്ട കോടതി കിരണ്‍ കുമാറിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
സമീപകാലത്ത് സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചു വരുന്നത് കാണാതെ പോകരുത്. പാലത്തായിയിലും വാളയാറിലും അടക്കം ആഭ്യന്തര വകുപ്പിനുണ്ടായ കുറ്റകരമായ അനാസ്ഥ സ്തീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ഇനി ഉണ്ടാകരുതെന്ന് ഓർമപ്പെടുത്തുന്നു. വിസ്മയയുടെ ദാരുണ അന്ത്യത്തിലേയ്ക്ക് നയിച്ച സകല സംഭവങ്ങളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുകയാണെന്നും സുധാകരൻ പറഞ്ഞു.
പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെൺകുട്ടികളെ....